Friday, November 4, 2011

നിന്നെയും കാത്ത്



നിന്നെയും കാത്തെന്‍ ഉമ്മറത്തിണ്ണയില്‍ 
ഏറെ നേരമായ് ഞാനിരിപ്പൂ;
ഉച്ച തന്‍ കൊടും വെയിലേറ്റു തളരാതെ 
ചെല്ലപ്പൂങ്കാറ്റോടി നടക്കവേ...

പടിക്കലൊരു നിഴലാട്ടം കണ്ട മാത്രയില്‍ 
നീയാണതെന്നു ഞാന്‍ മോഹിച്ചു;
എന്‍ മനസ്സിന്‍ രാഗവായ്പ്പുകളറിയാതെ 
നീയെങ്ങു പോയ്‌ മറഞ്ഞിരിപ്പൂ?

മാമരത്തണലിലിരുന്നു  ഞാന്‍ വീണ്ടും
നിന്നെക്കുറിച്ചോരോന്നോര്‍ക്കവേ,
എന്‍ മേനി തഴുകിയകന്നു പോയൊരാ-
ക്കാറ്റിന്‍ കരമെത്ര മൃദുലം!

ചെല്ലചെറുങ്കാറ്റിലാടി നില്‍ക്കും പൂ-
ചിരിച്ചതും നിന്നെയോര്‍ത്തോ?
ആത്മാവിന്‍ കൊമ്പിലിരുന്ന കിളി 
ചിലച്ചതും നിന്നെയോര്‍ത്തോ?

നിന്നോര്‍മകളില്‍ മുഴുകി ഞാനിരിക്കവേ
നീയെന്‍ മുന്നില്‍ വന്നണഞ്ഞു;
നിന്‍ മോഹനരൂപം കണ്ടൊരു നിമിഷ-
മെന്‍ ഹൃദയം തുടികൊട്ടിപ്പാടിയോ!

നിന്‍ കണ്‍കളില്‍ കണ്ടൊരു സ്നേഹധാര-
യെന്നുള്ളില്‍ പാട്ടായ് വിടര്‍ന്നു;
ആ നാദലയത്തില്‍ നാമൊന്നായൊഴുകിയാ -
സ്നേഹസാഗരത്തിലലിഞ്ഞമര്‍ന്നു...

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...